പത്മനാഭസ്വാമി ക്ഷേത്രം ആര് ഭരിക്കണം; കേസ് ഇന്നും സുപ്രീംകോടതിയില്‍; വാദം കേള്‍ക്കല്‍ തുടരും

ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു
പത്മനാഭസ്വാമി ക്ഷേത്രം ആര് ഭരിക്കണം; കേസ് ഇന്നും സുപ്രീംകോടതിയില്‍; വാദം കേള്‍ക്കല്‍ തുടരും

ന്യൂഡല്‍ഹി; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണപരമായ അവകാശം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ വാദം കേള്‍ക്കല്‍ ഇന്നും തുടരും.ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 

കേസില്‍ പുതിയ അമിക്കസ്‌ക്യുറീയെ തീരുമാനിക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു.

ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദം ഇന്നലെ രാജകുടുംബം തിരുത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കി. ഇത് കൂടി പരിഗണിച്ചാണ് ഇന്ന് വാദം കേള്‍ക്കുക. നേരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യക്ഷേത്രമാണ് എന്നായിരുന്നു രാജകുടുംബം ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നത്. ഇതാണ് സുപ്രിംകോടതിയില്‍ തിരുത്തിയത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും രാജകുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com