രാഹുലിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയില്‍ 

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസ് മുഖ്യപ്രതി സരിതാ എസ് നായര്‍ കോടതിയില്‍
രാഹുലിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയില്‍ 

കൊച്ചി: വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായര്‍ കോടതിയില്‍. വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയില്‍ എത്തിയെങ്കിലും തെരഞ്ഞടുപ്പ് കേസായി ഫയല്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യാനുള്ള അവസാന ദിവസമാണ് സരിത ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിച്ച എറണാകുളത്തുമായിരുന്നു സരിത നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ച് സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. രാഹുലിനെതിരെ മുളക് ചിഹ്നത്തില്‍ മത്സരിച്ച സരിതക്ക് 206 വോട്ടാണ് കിട്ടിയത്. 

വയനാടിനെ കൂടാതെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com