മുതുകില്‍ സിഗരറ്റ് കൊണ്ടു പൊള്ളിച്ചു, ശരീരത്തില്‍ അടികൊണ്ടതിന്റെ പാടുകള്‍; സംരക്ഷണ കേന്ദ്രത്തില്‍ നാലു വയസുകാരിക്ക് ക്രൂരപീഡനം

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് കുട്ടിയെ എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള  ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്
മുതുകില്‍ സിഗരറ്റ് കൊണ്ടു പൊള്ളിച്ചു, ശരീരത്തില്‍ അടികൊണ്ടതിന്റെ പാടുകള്‍; സംരക്ഷണ കേന്ദ്രത്തില്‍ നാലു വയസുകാരിക്ക് ക്രൂരപീഡനം

കൊച്ചി; എറണാകുളത്തെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു വയസുകാരി ക്രൂരപീഡനത്തിന് ഇരയായതായി പരാതി. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റതിന്റേയും അടികൊണ്ടതിന്റേയും പാടുകളാണ്. കൊല്ലം കൊട്ടിയം സ്വദേശിനിയായ ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കുട്ടിയെ വീട്ടുകാര്‍ക്ക് തിരികെ കൊടുത്തപ്പോഴാണ് ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് കുട്ടിയെ എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള  ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തത്. വീടിനു സമീപമുള്ള അങ്കണവാടിയിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍  അധ്യാപികയുടെ ശ്രദ്ധയില്‍പെടുകയും  വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാത്തി. 

കാലിലാണ് ആഴത്തിലുള്ള പൊള്ളല്‍. മുതുകില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും അടി കൊണ്ടതിന്റെയും പാടുകളുണ്ട്. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കുട്ടി താമസിച്ചിരുന്ന ശിശു സംരക്ഷണ കേന്ദ്രത്തിലെ അധികൃതരെ ഉടന്‍ ചോദ്യം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com