നമ്പര്‍ വിദഗ്ധമായി തിരുത്തി സമ്മാനാര്‍ഹമായ ടിക്കറ്റെന്ന് വിശ്വസിപ്പിച്ചു, കബളിപ്പിച്ച് നേടിയത് 35,500 രൂപ; ക്രൂരത

നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയാണെന്ന് വിശ്വസിപ്പിച്ച് ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി
നമ്പര്‍ വിദഗ്ധമായി തിരുത്തി സമ്മാനാര്‍ഹമായ ടിക്കറ്റെന്ന് വിശ്വസിപ്പിച്ചു, കബളിപ്പിച്ച് നേടിയത് 35,500 രൂപ; ക്രൂരത

കൊല്ലം:  നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയാണെന്ന് വിശ്വസിപ്പിച്ച് ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി. തന്റെ പക്കലില്‍ നിന്നും പണവും ഭാഗ്യക്കുറികളും രണ്ടംഗസംഘം തട്ടിയെടുത്തതായി ലോട്ടറി വില്‍പ്പനക്കാരി പാരിപ്പളളി പൊലീസില്‍ പരാതി നല്‍കി. ഇവര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് 35500 രൂപ സമ്മാനം ലഭിച്ചു.

കാല്‍നടയായി ഭാഗ്യക്കുറി വ്യാപാരം നടത്തുന്ന കല്ലുവാതുക്കല്‍ നടയ്ക്കല്‍ സ്വദേശി റോസിലിയുടെ പക്കല്‍ നിന്നാണ് ബൈക്കില്‍ എത്തിയ സംഘം1400 രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളും 600 രൂപയും കബളിപ്പിച്ചു കൈക്കലാക്കിയത്.

ഇന്നലെ രാവിലെ 10നു കല്ലുവാതുക്കല്‍ ജംക്ഷനു സമീപം വച്ചാണ് റോസിലി തട്ടിപ്പിന് ഇരയായത്. 2000 രൂപയുടെ സമ്മാനം ലഭിച്ചതായി പറഞ്ഞു ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ടിക്കറ്റ് റോസിലിക്കു നല്‍കി. നമ്പര്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു ബോധ്യപ്പെട്ടു. 1400 രൂപയ്ക്ക് 35 ടിക്കറ്റുകള്‍ എടുത്ത ശേഷം അവശേഷിക്കുന്ന 600 രൂപ റോസിലിയുടെ പക്കലില്‍ നിന്നും വാങ്ങി. പണവും ടിക്കറ്റും ലഭിച്ചതോടെ തിരുവനന്തപുരം ഭാഗത്തേക്കു സംഘം പോയി. 

റോസിലി കല്ലുവാതുക്കല്‍ ജംക്ഷനില്‍ എത്തിയപ്പോള്‍ മറ്റൊരു ലോട്ടറി വില്‍പനക്കാരന്‍ തന്നെ കബളിപ്പിച്ചു പണം തട്ടിയ കാര്യം പറഞ്ഞു.
സംശയം തോന്നി ഭാഗ്യക്കുറി പരിശോധിച്ചപ്പോഴാണ് തലേ ദിവസത്തെ തട്ടിപ്പിന്റെ സമാന രീതിയില്‍ നമ്പര്‍ ചുരണ്ടി എഴുതിയതാണെന്നു ബോധ്യപ്പെട്ടത്. സംഘം കബളിപ്പിച്ചെടുത്തതില്‍ 7 ടിക്കറ്റിനു 5000 രൂപ വീതവും ഒരു ടിക്കറ്റിനു 500 രൂപയും സമ്മാനം ഉണ്ടായിരുന്നു. റോസിലി പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കി. 

ലോട്ടറി ടിക്കറ്റ് വിദഗ്ധമായി തിരുത്തിയാണു ചില്ലറ വില്‍പനക്കാരില്‍ നിന്നു പണം തട്ടുന്നത്. രണ്ടു ദിവസം മുന്‍പും സമാനരീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com