മത്സരിക്കുന്നത് സിപിഎമ്മിന്റെ അക്രമവും ബൂത്തുപിടിത്തവും പ്രതീക്ഷിച്ച്: വടകരയില്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കെ മുരളീധരന്‍ 

വടകരയില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.
മത്സരിക്കുന്നത് സിപിഎമ്മിന്റെ അക്രമവും ബൂത്തുപിടിത്തവും പ്രതീക്ഷിച്ച്: വടകരയില്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കെ മുരളീധരന്‍ 

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സിപിഎമ്മില്‍ നിന്ന് അക്രമവും ബൂത്തുപിടിത്തവവും പ്രതീക്ഷിച്ചാണ് മത്സരിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. വടകരയില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന പി ജയരാജന്റെ ആക്ഷേപത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

വടകരയില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കാന്‍ സാധ്യതയുണ്ടെന്നും 91 ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്നും എല്‍ഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ലെന്നും മത്സരം ആശയങ്ങളോടാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിനൊപ്പവുമാണെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com