തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുകയും പിന്നീട് കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനേയും കൂട്ടുകാരനേയും പൊലീസ് അറസ്റ്റ് ചെയ്തു.
തപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19) ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
രണ്ട് ദിവസം മുൻപാണ് 15കാരിയായ പെൺകുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് വീട്ടുകാർ പൊലീസിൽ പരാതി നിൽകിയിരുന്നു. ഷാരൂഖ് ഖാന്റെ കൂടെയാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പൊലീസ് മനസിലാക്കിയിരുന്നു. കാക്കനാട് പമ്പ് ജീവനക്കാരനാണ് ഇയാൾ. ഇവർ സഞ്ചരിച്ച ഓട്ടോയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മറുന്ന വച്ചത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോൺ കണ്ട ഓട്ടോ ഡ്രൈവർ വിവരം പൊലീസിനെ അറിയിച്ചിരുന്നു.
പലയിടങ്ങളിലും കറങ്ങിയ ശേഷം എറണാകുളത്ത് മറൈൻ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് രണ്ട് യുവാക്കളും ചേർന്ന് പെൺകുട്ടിയെ കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസും തൃപ്പൂണിത്തുറ പൊലീസും പ്രത്യേകം കേസുകൾ എടുത്തിട്ടുണ്ട്. ജിബിൻ അടിപിടിയുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ