തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ(ഐഎൻടിയുസി) നേതൃത്വത്തിൽ നാളെ കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്. രണ്ടു വർഷംകൊണ്ടു കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോർഷ്യം കരാർ നടപ്പാക്കുന്നതോടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ അനുവദിച്ച സർക്കാർ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നു ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി കുറ്റപ്പെടുത്തി.
മൂന്നു വർഷത്തിനകം 3,000 ബസിറക്കുമെന്നു പറഞ്ഞിട്ട് ഇറക്കിയത് 101 ബസുകൾ മാത്രമാണ്. ഒരു പുതിയ ബസിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്. യുഡിഎഫ് ഭരണകാലത്തു മികച്ച നിലയിലെത്തിച്ച കെഎസ്ആർടിസിയെ സുശീൽഖന്നയുടെ മണ്ടൻ റിപ്പോർട്ട് നടപ്പിലാക്കിയതിലൂടെ ഇടതു സർക്കാർ തകർത്തു. കോടതിയിൽ ഒത്തുകളി നടത്തി 9,500 പേരെ പിരിച്ചുവിട്ടതായും അദ്ദേഹം ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ