കണ്ണൂർ: യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരൻ കുടുങ്ങി. കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നാണു പൊലീസുകാരന്റെ നിലപാട്.
കെഎപി നാലാം ബറ്റാലിയനിലെ കെ ബി സിബിക്കെതിരേയാണ് ഐടി ആക്‌ട് പ്രകാരം കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണു പരാതിക്കാരി.ഫെയ്‌സ്‌ബുക്ക് വഴിയാണു ഭര്‍തൃമതിയായ ഇവരെ പൊലീസുകാരൻ പരിചയപ്പെട്ടത്. പിന്നീട് വാട്ട്‌സ്‌ആപ്പ് മെസഞ്ചര്‍ വഴി സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നത്രേ.
നേരത്തെ ഈ പ്രശ്‌നം സംസ്‌ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതിയായി എത്തിയിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നുവത്രേ. യുവതി 20ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പൊലീസുകാരൻ കൈമാറിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ