കൊച്ചി: പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ കഴുത്തു കുരുങ്ങി കർഷകൻ ഷോക്കേറ്റ് മരിച്ചു. എറണാകുളം കുന്നുകര അയിരൂർ ചിറയ്ക്കൽ ഔസേഫ് (75) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴിന് ആറ്റുപുറം ചാലക്കുടിപ്പുഴ തീരത്തെ പാട്ടത്തിനു നടത്തുന്ന ഏത്തവാഴത്തോട്ടത്തിൽ സഹായിയൊടൊപ്പം മരുന്ന് തളിക്കാൻ എത്തിയപ്പോഴായിരുന്നു ദുരന്തം. സപ്പോർട്ട് കേബിളിൽനിന്ന് കെട്ടഴിഞ്ഞ് വളരെ താഴ്ന്നു കിടക്കുകയായിരുന്നു വൈദ്യുതി ലൈൻ. ഇക്കാര്യം ഔസേഫിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. കൃഷിയിടത്തിൽ നടന്നുനീങ്ങുന്നതിനിടെയാണ് വൈദ്യുതി ലൈൻ ഔസേഫിന്റെ കഴുത്തിൽ കുരുങ്ങി ഷോക്കേറ്റത്.
അപകടം കണ്ട് ഓടിയെത്തിയ സഹായി ഉണങ്ങിയ മരക്കൊമ്പ് ഉപയോഗിച്ച് ലൈൻ വേർപെടുത്തിയെങ്കിലും ഔസേഫ് അവശനിലയിൽ നിലത്തുവീണു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉടനെ ഇദ്ദേഹത്തെ ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ