ആട്ടവും പാട്ടും നൃത്തവുമായി മേയര്‍ ; ഒപ്പം ചുവടുവെച്ച് കൗണ്‍സിലര്‍മാര്‍ ; വ്യത്യസ്തമായ ഓണാഘോഷം

പുലിക്കളിയുടെ ചുവടുകളും ഉറപ്പിച്ചായിരുന്നു സംഘത്തിന്റെ ആട്ടക്കലാശം
ആട്ടവും പാട്ടും നൃത്തവുമായി മേയര്‍ ; ഒപ്പം ചുവടുവെച്ച് കൗണ്‍സിലര്‍മാര്‍ ; വ്യത്യസ്തമായ ഓണാഘോഷം

തൃശ്ശൂര്‍: ഓണാഘോഷത്തിന് മാറ്റുകൂട്ടി ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും. തൃശൂരിലാണ് വര്‍ണ്ണാഭമായ ഓണാഘോഷം നടന്നത്. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് സംഘാടകരുടെ വേഷം അഴിച്ചുവെച്ച് വേദിയില്‍ ആടിപ്പാടി കാണികളെ രസിപ്പിച്ചത്. 

'തന്നക്കം താരോ, തന്നക്കം താരോ....ചേറ് ഉഴുതുമറിച്ചു ഞങ്ങായി. ചേറുകുഴച്ചു മറിച്ചു ഞങ്ങ. ചേറിലു ഞങ്ങാ ചോര കണ്ടേ...ചേറിലു ഞങ്ങ നേരു കണ്ടേ..'ഒടുവില്‍ ഓണാഘോഷനാളില്‍ കര്‍ഷകര്‍ പാടത്ത് പണിയെടുക്കുമ്പോള്‍ പാടുന്ന പാട്ടുമായി മേയറും സംഘവും ചുവടുവെച്ചപ്പോള്‍ നിറഞ്ഞ കൈയടി. ആദ്യ പാട്ടുകഴിഞ്ഞതോടെ 'കോട്ടയത്തൊരു മൂത്തപ്പിള്ളേച്ചനുമായി...' മേയര്‍ വീണ്ടും സ്‌റ്റേജില്‍. 

പുലിക്കളിയുടെ ചുവടുകളും ഉറപ്പിച്ചായിരുന്നു സംഘത്തിന്റെ ആട്ടക്കലാശം. കൗണ്‍സിലര്‍മാരായ ഷീനാ ചന്ദ്രന്‍, വിന്‍ഷി അരുണ്‍കുമാര്‍, കരോളി ജോഷ്വാ, ഷീബാ പോള്‍സണ്‍, രജനി ബിജു, ജ്യോതി ലക്ഷ്മി, ലളിതാംബിക എന്നിവരെല്ലാം നര്‍ത്തകരായി മാറി. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരുമായ കൗണ്‍സിലര്‍മാരെല്ലാം രാഷ്ട്രീയം മറന്ന് നൃത്തത്തില്‍ പങ്കാളികളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com