തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി പിടികൂടിയത് 1,797 കിലോ കേടായ മത്സ്യം. ഇന്നലെ നടന്ന പരിശോധനയില്‍ 1,709 കിലോ മത്സ്യവും ഇന്ന് 88 കിലോ മത്സ്യവുമാണ് പിടിച്ചെടുത്തത്.
ഇതോടെ രണ്ടാഴ്ചയ്ക്കിടെ പരിശോധനകളില്‍ 1,15,516 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ലോക്ക്ഡൗണ്‍ തീരുന്നതുവരെ തുടരാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഭക്ഷ്യ സുരക്ഷ, പൊലീസ്, റവന്യൂ, ഫുഡ് സേഫ്റ്റി, ഫിഷറീസ് എന്നി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ