മലപ്പുറം; ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആശങ്ക. മലപ്പുറം ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി നടന്നത്. ജൂൺ 18 നാണ് ഇയാൾ ജമ്മു കാശ്മീരിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. തുടർന്ന് ഇയാൾ നിരവധി കടകളിൽ കയറി. നാട്ടിലെത്തി ഏഴു ദിവസം പോലും പൂർത്തിയാക്കാതെയാണ് ഇയാൾ കറങ്ങിനടന്നത്.
കഴിഞ്ഞ മാസം 23 ന് മൊബൈൽ ഷോപ്പിൽ കയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാൾ സന്ദർശനം നടത്തിയ കടകൾ ആരോഗ്യവിഭാഗം അടപ്പിച്ചു.
അതിനിടെ മലപ്പുറത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. മലപ്പുറത്ത് 248 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. അതിനിടെ സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാന്‍ സെന്റിനെല്‍ സര്‍വൈലന്‍സ് നടത്തിയതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ