തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ തുടങ്ങിയ ‘ബ്രെയ്ക്ക് ദ ചെയിൻ’ ക്യാംപെയിൻ നടപ്പാക്കാൻ കഴിയാതെ എടിഎമ്മും പിഒഎസ് മെഷീനും. എടിഎം, പിഒഎസ് മെഷീനുകൾ ഉപയോഗിച്ചാലുടൻ സാനിറ്റൈസർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ബാങ്കുകളിൽ ഉള്ളത് പോലെ കൈ ശുചീകരിക്കാൻ ഉള്ള സംവിധാനം എടിഎമ്മുകളിൽ കാണാൻ കഴിയില്ല.
കടകളിലും പെട്രോൾ പമ്പുകളിലുമടക്കം പണമിടപാടിന് ഉപയോഗിക്കുന്ന പിഒഎസ് (പോയന്റ് ഓഫ് സെയിൽ) മെഷീനുകളും രോഗം വ്യാപനത്തിന് കാരണമാകുന്നവയാണ്. ഒരേ കീ പാഡിൽ പലർക്കും പിൻ നമ്പർ അടിക്കേണ്ടതാണ് ആശങ്കയ്ക്ക് കാരണം.
കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ എടിഎമ്മുകൾക്കായി സുരക്ഷാക്രമീകരണങ്ങളൊന്നും നിർദേശിച്ചിട്ടില്ല. ബാങ്കിനോട് ചേർന്ന എടിഎമ്മുകളിൽ ചിലതിൽ സാനിറ്റെെസർ കാണാൻ കഴിയുമെങ്കിലും മറ്റ് സെന്ററുകളിൽ സ്ഥിതി ഇതല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ