തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ടാകില്ല. സംസ്ഥാന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. കോവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി.
എസ്എസ്എല്‍എസി അടക്കമുള്ള പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ എസ്എസ്എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്.
സംസ്ഥാനത്ത് നാളെ മുതൽ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ സമയം 14 ദിവസമാക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.
വിദേശത്തു നിന്നെത്തുന്നവർ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുളളത്.
ഇതുപരിഗണിച്ചാണ് ക്വാറന്റീൻ കാലാവധി 14 ദിവസമാക്കുന്നത് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ