കൊച്ചി : വിവാദമായ പൊലീസ് ആക്ട് പിൻവലിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ആക്ടിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.
പൊലീസ് നിയമഭേദഗതി സർക്കാർ പിൻവലിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ 118 എ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് പൊലീസ് നിയമഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. ഇന്നലെ വൈകീട്ട് ചേർന്ന അടിയന്തര മന്ത്രിസഭായോഗമാണ് വിവാദമായ പൊലീസ് ഭേദഗതി ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ