'മായം ചേർത്ത് വിൽക്കാമെന്ന് കരുതേണ്ട'; ഓപ്പറേഷന്‍ സാഗര്‍റാണി ശക്തിപ്പെടുത്തി, പിടികൂടിയത് 2865 കിലോ പഴകിയ മത്സ്യം

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2,865 കിലോഗ്രാം മത്സ്യം പിടികൂടി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: മത്സ്യങ്ങളില്‍ മായം ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2,865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം- 12, കൊല്ലം-26, പത്തനംതിട്ട -14, ആലപ്പുഴ - 10, കോട്ടയം - 13, ഇടുക്കി- 4, എറണാകുളം- 11, തൃശൂര്‍- 12, പാലക്കാട്- 15, മലപ്പുറം -12, കോഴിക്കോട് -24, വയനാട്- 5, കണ്ണൂര്‍- 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com