കൊച്ചി : വിവാദമായ സ്പ്രിംഗ്ളർ കരാറിനെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിംഗ്ളർ കമ്പനിക്കെതിരെ അമേരിക്കയിൽ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറരുതെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് കരാറിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കോവിഡ് രോഗികളുടെ വിവരശേഖരണം സർക്കാർ ഏജൻസിക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ