ജോലി ലഭിക്കാത്തത് ബാധ കയറിയതിനാല്‍;  പരിഹാരത്തിനായി പൂജ വേണം; യുവതിയെ പീഡിപ്പിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും പരിഹാരത്തിനായി  പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ


തിരുവനന്തപുരം:  ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പൂജാരിയെയും സഹായിയെയും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാര്യം അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്് ചെയ്തത്.  ഈമാസം ഏഴിനായിരുന്നു സംഭവം. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും പരിഹാരത്തിനായി  പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. 

പൂജയുടെ ഭാഗമായി സഹായിയായ സുരേന്ദ്രന്  പ്രസാദം നല്‍കാന്‍ യുവതിയോട്  ആവശ്യപ്പെടുകയായിരുന്നു. പ്രസാദം നല്‍കാന്‍ സുരേന്ദ്രന്റെ അടുത്തെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പൂജാസഹായിയായ സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പ്രതികളും യുവതിയുടെ വീട്ടുകാരും തമ്മില്‍ നല്ല ബന്ധത്തിലുമായിരുന്നു. 

പൂജാരി ആസൂത്രിതമായി യുവതിയെ സഹായിയുടെ അടുത്തെത്തിച്ചെന്നാണ് പൊലിസ് പറയുന്നത്. യുവതി  തന്റെ  ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ  പിതാവിന്റെ പരാതിയിന്മേലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com