പാലക്കാട്: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഇരുവരേയും കണ്ടെത്തി. കാമുകനും യുവതിയും ഇപ്പോൾ റിമാൻഡിലാണ്. കാമുകൻ മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകി തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരാണ് റിമാൻഡിലായത്. ചൊവ്വാഴ്ച രാത്രിയാണ് 11.30 ഓടെ ഷഫ്നാത്ത് ബെന്‍ഷാമിനൊപ്പം വീട് വിട്ടത് എന്നാണ് പൊലീസ് പറയുന്നത്.
ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തുമ്പോഴാണ് ഷഫ്നാത്ത് സ്ഥലത്ത് ഇല്ലാത്തത് മനസിലാക്കുന്നത്. വീട്ടിലുള്ളവര്‍ ഷഫ്നാത്ത് വീട് വിട്ടിറങ്ങിയത് അറിഞ്ഞില്ലായിരുന്നു. കുട്ടി മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടു.
പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാൽ ഭര്‍ത്താവിനൊപ്പം പോകാന്‍ ഷാഫ്നാത്ത് തയ്യാറായില്ല. കാമുകനൊപ്പം പോകുവാനാണ് താത്പര്യമെന്ന് അറിയിച്ചു.
ഇവരെ ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്‍റെ പേരില്‍ വീട്ടമ്മയ്ക്കെതിരെയും, വിളിച്ചിറക്കി കൊണ്ടുവന്നതിന് കാമുകനെതിരെയും കേസ് എടുത്തു. ഇരുവരെയും ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ