കോവിഡ് ബോണസായി അരിയും പഞ്ചസാരയുമടക്കം വിതരണം ചെയ്യും; പ്രചാരണം വ്യാജമെന്ന് മന്ത്രി 

വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ
കോവിഡ് ബോണസായി അരിയും പഞ്ചസാരയുമടക്കം വിതരണം ചെയ്യും; പ്രചാരണം വ്യാജമെന്ന് മന്ത്രി 

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സൗചന്യമായി വിതരണം ചെയ്യന്ന വസ്തുക്കൾ എന്ന രീതിയിൽ ഫെയ്സ്ബുക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജം. ഏപ്രിൽ രണ്ടാം തിയതി എല്ലാ റേഷൻ കാർഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്നറിയിച്ചുകൊണ്ടാണ് പ്രചാരണം നടക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വിതരണ വകുപ്പും അറിയിച്ചു. 

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെതായ പേരില്‍ സൗജന്യമായി ഭക്ഷ്യസാധാനങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ്-19 ന്‍റെ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല.
വ്യാജ പ്രചാരണം നടത്താതിരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com