3000 ഏക്കറില്‍ കൃഷി; 'ദേവഹരിതം' പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

3000 ഏക്കറില്‍ കൃഷി; 'ദേവഹരിതം' പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയിലാണ് ദേവഹരിതം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് വക തരിശുഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം അതാതുപ്രദേശങ്ങളില്‍ അനുയോജ്യമായ രീതിയിലുള്ള കൃഷി ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയിലാണ് ദേവഹരിതം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

തെങ്ങ്, നെല്ല്, വാഴ, പഴവര്‍ഗ്ഗങ്ങള്‍, മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍, തീറ്റപ്പുല്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിങ്ങനെയുള്ള കൃഷികളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

അതാത് സ്ഥലങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷേത്രോപദേശക സമിതികള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വകുപ്പ്, ഹരിതകേരളമിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

റിട്ടേര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപന ചുമതല. കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com