ഫെയ്സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ കല്യാണം കഴിച്ചു; ഭാര്യയുമായി മുങ്ങിച പൊലിസ് പൊക്കി

കാസർഗോഡ് സ്വദേശി വിനോദാണ് പൊലീസ് പിടിയിലായിരിക്കുന്നത്
ഫെയ്സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ കല്യാണം കഴിച്ചു; ഭാര്യയുമായി മുങ്ങിച പൊലിസ് പൊക്കി

കോട്ടയം: ആദ്യവിവാഹം മറച്ചുവെച്ച് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു യുവതിയുമായി മുങ്ങിയ ആൾ പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശി വിനോദാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഏറ്റുമാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‌ 14നായിരുന്നു സംഭവം. വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങിയത്. മാസങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്ക് വഴിയാണ് ഇയാളും ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയും പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. 

 തുടർന്ന് ഇയാൾ യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. വീട് കണ്ണൂരിലാണെന്നും വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ഇയാൾ യുവതിയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.  തുടർന്ന് കോവിഡ് ചൂണ്ടിക്കാട്ടി ജൂൺ14ന് ഇയാൾ സുഹൃത്തക്കളുമായി എത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടിൽ വച്ചു വിവാഹം നടത്തുകയും പെണ്‍കുട്ടിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു.

അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ് ഇന്നലെ ഇയാൾ പെണ്‍കുട്ടിയേയും കൊണ്ടു കണ്ണൂരിലേ ക്കെന്നു പറഞ്ഞ് പോവുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ രണ്ടാം വിവാഹത്തക്കുറിച്ച് അറിഞ്ഞ് തിരുവല്ല സ്വദേശിനിയായ ഒന്നാം ഭാര്യ ഏറ്റുമാനൂരിലെ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി. അപ്പോഴാണ് ഇയാൾ നേരത്തെ വിവാഹിതനും രണ്ടു കുട്ടികളുടെഅച്ഛനുമാണെന്ന കാര്യം വീട്ടുകാർക്ക് മനസിലായത്. ഇത് അറിഞ്ഞു ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടുകാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി ഏറ്റുമാനൂരിൽ എത്തിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com