നിലമ്പൂർ: ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷം മദ്യ ലഹരിയിൽ തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയയാൾ പിടിയിലായി. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മൽ ആബിദ് (35) ആണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.
നിലമ്പൂർ മമ്മുള്ളി കുട്ടിച്ചാത്തൻ കാവിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ വിളക്ക് വെക്കാനെത്തിയ സെക്രട്ടറിയാണ് ഓഫിസിന് സമീപത്ത് കിണറിനോട് ചേർന്ന് ഒരാൾ കിടന്നുറങ്ങുന്നതായി കണ്ടത്. ഇവർ പൊലീസിനെ വിളിക്കുകയും പൊലീസെത്തി ചോദ്യം ചെയ്യുകയും ക്ഷേത്രം പരിശോധിക്കുകയും ചെയ്തതോടെയാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്.
നാലായിരത്തിലേറെ രൂപ കണ്ടെടുത്തു. നാണയങ്ങൾ ഒഴിവാക്കി ഭണ്ഡാരത്തിലെ നോട്ടുകൾ മാത്രമാണ് എടുത്തതെന്ന് പ്രതി പറഞ്ഞു. മുതീരി പള്ളിയറക്കൽ ദുർഗാഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് എൺപതിനായിരത്തോളം രൂപ കവർന്നതുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ