പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി - നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്നായിരുന്നു കുട്ടിയുടെ മരണം.
ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ വൈകി. വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്താൻ വൈകിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാതെ വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ