കൊച്ചി: ഉദയംപേരൂർ സ്വദേശിയായ നിധിൻ(42) മരിച്ച സംഭവത്തിൽ ഭാര്യ സഹോദരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. രണ്ട് ദിവസം മുൻപാണ് മിഥുൻ കുഴഞ്ഞു വീണ് മരിച്ചത്.
കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിധിൻറെ ശരീരത്തിൽ ക്രൂര മർദനമേറ്റതിൻറെ പാടുകൾ കണ്ടെത്തി. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ഭാര്യയെ നിധിൻ പതിവായി മർദിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും നിധിൻ രമ്യയെ മർദിച്ചു. തുടർന്ന് രമ്യ സഹോദരൻ വിഷ്ണുവിനെയും ബന്ധു ശരത്തിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് നിധിനെ ക്രൂരമായി മർദിച്ചു. അന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ മിഥുൻ കുഴഞ്ഞു വീണ് മരിച്ചു. സംഭവത്തിൽ വിഷ്ണുവിനെയും ശരത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ