കോട്ടയം: അച്ഛൻ ആസിഡ് ഒഴിച്ചതിനെത്തുടർന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാ അന്തീനാട് സ്വദേശി ഷിനു (35) ആണ് മരിച്ചത്. സംഭവത്തിൽ ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ (61) പൊലീസ് പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വഴക്ക് പതിവ്
സെപ്റ്റംബർ 23 നു പുലർച്ചെ 2 മണിയോടെയാണ് സംഭവം. ആന പാപ്പാനായിരുന്ന ഷിനുവും അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷിനുവും പിതാവും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. തലേന്നു വഴക്കിനിടെ ഷിനു പിതാവിനെ ചവിട്ടി പരുക്കേൽപിച്ചതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. റബർ ഷീറ്റുണ്ടാക്കാൻ വച്ചിരുന്ന ആസിഡ് ഉറങ്ങിക്കിടന്ന ഷിനുവിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ വെളുപ്പിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ