കോഴിക്കോട്: നാദാപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലാണ് നഹീമ ഇപ്പോൾ. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കും.
നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്നാസിനെകോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി തന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതി റഫ്നാസ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വിദ്യാർഥിനി രാവിലെ കോളജിൽ പോകുമ്പോൾ ആക്രമിക്കാനായിരുന്നു പദ്ധതി.
വ്യാഴാഴ്ച്ചയാണ് നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ