തിരുവനന്തപുരം: വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചതിൽ ദുരൂഹത. വെമ്പായത്ത് കീഴാമലക്കൽ ഷിബുവാണ് മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാക്കി വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് സുഹൃത്തുക്കൾ മുങ്ങിയെന്നാണ് ബന്ധുക്കളുടെ പരാതി.
സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ദിവസമാണ് ഇവരുടെ വീട്ടിലെ ടെറസിൽ നിന്ന് ഷിബു വീണത്. വീഴുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കൾ ചേർന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സിടി സ്കാനും എക്സ്റേയും എടുക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു.
എന്നാൽ പരിശോധനകൾക്ക് നിൽക്കാതെ പുലർച്ചെ മൂന്നു മണിയോടുകൂടി ഓട്ടോയിൽ കയറ്റി ഷിബുവിനെ ഇവർ വീട്ടിലെത്തിച്ചു. കയ്യിൽ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിയിരുന്നില്ല. രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടത്. സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ