തൃശ്ശൂർ: കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കാഞ്ഞാണി കണ്ടശ്ശാംകടവ് സ്വദേശി ആൻസിയ(9) ആണ് മരിച്ചത്.
മൃതദേഹപരിശോധനയിൽ ആമാശയത്തിൽനിന്ന് ദുർഗന്ധമുള്ള അവശിഷ്ടം ലഭിച്ചിരുന്നു. ഈ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഫൊറൻസിക് വിഭാഗം സാൽമൊണല്ല ടൈഫിമൂറിയം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം.
കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകളാണ് ആൻസിയ. ഏപ്രിൽ 25നാണ് ആൻസിയ മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ