"കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു", പ്രിയസഖാവിനെ ഓർത്ത് എം എ ബേബി 

രക്തത്തിൽ അലിഞ്ഞ് ചേർന്ന ജനകീയമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും എം എ ബേബി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: അന്തരിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കുവച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പൊതുപ്രവർത്തകർക്ക് മാതൃകാണ് കോടിയേരിയുടെ പ്രവർത്തനശൈലിയെന്നും രക്തത്തിൽ അലിഞ്ഞ് ചേർന്ന ജനകീയമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും എം എ ബേബി പറ‍ഞ്ഞു. 

"വിദ്യാർഥി ജിവിതകാലം മുതൽ കോടിയേരിയുമായി ബന്ധമുണ്ട്. അക്ഷാരരാർഥത്തിൽ ഒരേ കട്ടിലിൽ കിടന്ന് ഉറങ്ങിയവരാണ്. കോൽക്കത്തയിൽ നടന്ന പാർട്ടി സമ്മേളനം കഴിഞ്ഞ് ചെന്നൈയിൽ എത്തി കോടിയേരിയുടെ ബന്ധുവീട്ടിൽ നിലത്ത് പായ് വിരിച്ച് കിടന്നു. മന്ത്രിയായതിന് ശേഷം 2006ൽ യാത്ര ചെയ്യുമ്പോൾ റോഡിന്റെ വശങ്ങളിൽ കുട്ടികൾ നോക്കി നിൽക്കും. കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു. കാരണം ജനങ്ങൾക്ക് അത് സന്തോഷമുണ്ടാക്കുമെന്ന്", എം എ ബേബി ഓർത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com