സില്‍വര്‍ലൈന്‍ പദ്ധതിക്ക്  63,941 കോടി; കെ റെയില്‍ ശമ്പളം നല്‍കിയിട്ട് 6 മാസം

 നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്ന കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് ആറുമാസമായി  ശമ്പളമില്ല. 11 ജില്ലകളില്‍ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കല്‍ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കാണു ശമ്പളം ലഭിക്കാത്തത്. ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്നു കെ-റെയിലിന്റെ വിശദീകരണം. എന്നാല്‍ എല്ലാ ജില്ലകളിലും ശമ്പളം ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയില്ല.

ഭൂമിയേറ്റെടുക്കലിനു മുന്നോടിയായ ഭരണപരമായ ചെലവുകള്‍ക്കു 20.5 കോടി രൂപ സര്‍ക്കാര്‍ കെ- റെയിലിന് അനുവദിച്ചിരുന്നു.  നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളച്ചെലവ് നല്‍കേണ്ടത് പദ്ധതി നടത്തുന്ന ഏജന്‍സിയാണ്. ഇതും പദ്ധതിച്ചെലവിന്റെ ഭാഗമാണ്. പദ്ധതിക്ക് ഏകദേശം 63,941 കോടി രൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com