തിരുവനന്തപുരം: ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മദ്യ സൽക്കാരം യുവാവിന്റെ ദുരൂഹ മരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറിയടിച്ച പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സൽക്കാരം. അതിനിടെയുണ്ടായ തർക്കത്തിൽ സജീവിന് വീണു പരിക്കേറ്റു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സജീവ് ഇന്നലെ വൈകീട്ടോടെ മരിച്ചു.
വീടിന്റെ മൺ തിട്ടയിൽ നിന്നു ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കാണ് സജീവ് വീണത്. പിന്നാലെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. പിന്നാലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ കഴിഞ്ഞ മാസമാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം ഈ തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ദുരൂഹ മരണം.
കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി ഒൻപതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ വച്ചായിരുന്നു മദ്യ സൽക്കാരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ