കൊച്ചി: പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. 77കാരനായ ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാൻ ആണ് പിടിയിലായത്. 15കാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രിൽ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍റമ്പാന്‍. പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഊന്നുകാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആരോപണം ഉയർന്നതിന് പിന്നാലെ പത്തനംതിട്ട സ്വദേശിയായ വൈദികനെ ആരോപണം ഉയർന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ