തിരുവല്ലയില്‍ പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേത്; മൂന്നു ദിവസം പഴക്കം

കുട്ടി ആരുടേതെന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയായി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. 

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ചതുപ്പു നിലത്ത് ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.  

ചാക്കില്‍ നിന്നും പുറത്തേക്കു വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് ചെറിയ ഉടുപ്പുണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.  കുട്ടിയുടെ രണ്ടു കാലുകളിലും വലതു കൈപ്പത്തിയിലും നായ കടിച്ചതിന്റെ പാടുകളുണ്ടായിരുന്നു.

കുട്ടി ആരുടേതെന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. നാടോടി ദമ്പതികളെ അടക്കം പൊലീസ് നിരീക്ഷിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com