ചെന്നൈ: തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കാഞ്ചീപുരത്തെ സിവിലിമേട് എന്ന സ്ഥലത്തെത്തിയ പെൺകുട്ടിയെയാണ് ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. തമിഴരശൻ എന്നയാളാണ് ഏറ്റവുമൊടുവിൽ പിടിയിലായത്. മറ്റുപ്രതികളായ മണികണ്ഠൻ, വിമൽകുമാർ, ശിവകുമാർ, വിഘ്‌നേഷ്, തെന്നരസു എന്നിവർ ഇന്നലെ പിടിയിലായിരുന്നു.
കാഞ്ചീപുരത്തെ സിവിലിമേട് എന്ന സ്ഥലത്തെത്തിയ പെൺകുട്ടിയെയാണ് ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. തമിഴ്നാട്ടിലെ കോളജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പീഡനം നടത്തിയത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു പെൺകുട്ടി.
പിടിയിലായ പ്രതികൾ മുൻപ് പത്തിലധികം പേരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സിവിലിമേടിൽ എത്തുന്ന വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്. കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിയും 20 വയസുള്ള ആൺസുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജിൽ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാർഥികളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ