വാഹനമൊന്ന് തട്ടി..., ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?; ഇനി സ്‌റ്റേഷനില്‍ പോകേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ 

പോള്‍ ആപ്പില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫൈ ചെയ്യണം
കേരള പൊലീസിന്റെ പോള്‍ ആപ്പ്
കേരള പൊലീസിന്റെ പോള്‍ ആപ്പ്

കൊച്ചി: വാഹനമൊന്ന് തട്ടി. ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?, പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കാനുള്ള സൗകര്യം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ ആപ്പിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. കുടാതെ കേരള പൊലീസിന്റെ വെബ് സൈറ്റായ തുണ പോര്‍ട്ടല്‍ വഴിയും സേവനം ലഭിക്കുന്നതാണ്. ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കുന്നതിനുള്ള സേവനം തികച്ചും സൗജന്യമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി.

പോള്‍ ആപ്പില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫൈ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി ലഭിക്കുന്നതിന് റിക്വസ്റ്റ് ആക്‌സിഡന്റ് ജിഡി എന്ന സേവനം തെരഞ്ഞെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു. 

ഒന്നാമത്തെ ഘട്ടത്തില്‍ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്.അതിന് ശേഷം അപകടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. കൂടാതെ അപകടത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്.അപേക്ഷയിന്മേല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ജിഡി എന്‍ട്രി അനുവദിക്കുന്നത്.ഇത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്്ത് പ്രിന്റ് എടുക്കാവുന്നതാണ്.

ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷം മാത്രമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചെറിയ അപകടങ്ങള്‍, വാഹനങ്ങളുടെ കേടുപാട് എന്നിവയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് ജിഡി എന്‍ട്രി മതിയാവും. എന്നാല്‍ വലിയ അപകടങ്ങള്‍ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയയ്ത് അന്വേഷണം നടത്തേണ്ടതായി വരുമെന്നും വീഡിയോയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com