തിരുവനന്തപുരം; പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിയിൽ ഇളവ് കൊണ്ടുവന്നു. വനത്തിന് പുറത്ത വച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ, നഷ്ടപരിഹാരം ലഭിക്കാൻ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറുടെ സർട്ടിഫിക്കറ്റും വനംവകുപ്പ് സ്വീകരിക്കും. നിലവിൽ സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമായിരുന്നു. ഇതിൽ ഭേദഗതി വരുത്താൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷയ്ക്കൊപ്പം സർക്കാർ മെഡിക്കൽ ഓഫിസറുടെയോ ചികിത്സിച്ച രജിസ്റ്റേഡ് ഡോക്ടറുടെയോ സാക്ഷ്യപത്രം നൽകിയാൽ മതിയാകും. വനത്തിന് പുറത്ത് പാമ്പു കടിയേറ്റുള്ള മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപയും വനത്തിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
വനത്തിനുള്ളിലുള്ള മരണങ്ങളിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകുമ്പോൾ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ