കണ്ണൂരില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു

ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം. 

കഴിഞ്ഞദിവസം വടക്കന്‍ കേരളത്തില്‍ കനത്തമഴയാണ് ലഭിച്ചത്. അതിശക്തമായ മഴയില്‍ കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി. മൂന്ന് മണിക്കൂറിലേറെയാണ് മഴ നിര്‍ത്താതെ പെയ്തത്. ഇതോടെ ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപത്തെ നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. 

വിമാനത്താവളത്തിലെ കനാല്‍ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടര്‍ന്നു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com