ബിജെപിക്ക് മുതലെടുക്കാന്‍ വഴിമരുന്ന് ഇട്ടുകൊടുത്തത് ആരാണ്?; ഭൂതത്തെ കുടം തുറന്നുവിട്ടിട്ട് അയ്യോ പാവം എന്നുവിളിക്കുന്നതില്‍ അര്‍ഥമില്ല; തലശേരി ബിഷപ്പ്

ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ഉടന്‍ തന്നെ നയം മാറ്റുന്നവരാണ് കതോലിക്ക മെത്രാന്‍മാര്‍ എന്ന് ധരിച്ചുവെങ്കില്‍ തെറ്റിയത് മാധ്യമങ്ങള്‍ക്കാണ്
തലശേരി ആര്‍ച്ച് ബിഷപ്പ് മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം
തലശേരി ആര്‍ച്ച് ബിഷപ്പ് മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍: പറഞ്ഞതിലുറച്ച് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. പറഞ്ഞതില്‍ നിന്നും അണുവിട മാറില്ലെന്നും ആലോചിച്ച ശേഷം പറഞ്ഞ വാക്കുകളാണതെന്നും  ജോസഫ് പാംപ്ലാനി പറഞ്ഞു. പൊറാട്ടു നാടകം കൊണ്ട് ഞങ്ങള്‍ പിന്‍മാറില്ല. ഞങ്ങള്‍ക്ക് കര്‍ഷക പക്ഷം മാത്രമേയുള്ളൂ. ഒരു രാഷ്ടീയ പാര്‍ട്ടിയുമായും ബാന്ധവമില്ലെന്നും രാഷ്ട്രീയത്തിന്റെ പുകമറ കൊണ്ട് മറയ്ക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി നേതാക്കള്‍ എല്ലാവരും അതിരൂപതയില്‍ വന്നിട്ടുണ്ട്. എല്ലാവരും വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ന്യൂനപക്ഷ സെല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തത്തിന്റെ ഭാഗമായി ബിജെപി നേതാക്കളും വന്നിരുന്നു. അല്ലാതെ അതില്‍ മറ്റൊരു പുകമറയും ഉണ്ടാക്കേണ്ടതില്ല. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ഉടന്‍ തന്നെ നയം മാറ്റുന്നവരാണ് കതോലിക്ക മെത്രാന്‍മാര്‍ എന്ന് ധരിച്ചുവെങ്കില്‍ തെറ്റിയത് മാധ്യമങ്ങള്‍ക്കാണ്. പറഞ്ഞതില്‍ യാതൊരൂ മതപക്ഷവുമില്ല. രാഷ്്ട്രീയ പക്ഷവുമില്ല. കര്‍ഷകപക്ഷം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള ഒരു അലയന്‍സ് ചര്‍ച്ച ചെയ്യുന്നത് ഇങ്ങനെ ഒരു സമൂഹത്തില്‍ നിന്നാകുമോ?. കര്‍ഷകവിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ ആരെല്ലാം തല കുത്തിമറഞ്ഞാലും പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കും. ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചെങ്കില്‍ അതിന് വഴിമരുന്ന് ഇട്ടുകൊടുത്തത് ആരാണ്?. ഭൂതത്തെ കുടം തുറന്നുവിട്ടിട്ട് അയ്യോ പാവം എന്നുവിളിക്കുന്നതില്‍ അര്‍ഥമില്ല. രാഷ്ട്രീയനേതാക്കന്‍മാര്‍ക്ക് പക്വതയും പ്രതികരണം ഉണ്ടാക്കുന്നതിന്റെ ഭവിഷ്യത്തും തിരിച്ചറിയണം. അതിന് ബിജെപി മുതലെടുക്കുന്നുവെന്ന് ആരെങ്കിലും നിലവിളിച്ചാല്‍ ഞങ്ങളല്ല ഉത്തരവാദി. ദേശീയ തലത്തില്‍ നടക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ആരും ന്യായികരിക്കുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com