കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണിൽ മുളകു പൊടി വിതറി ആക്രമണം. ഇരിക്കൂറിലാണ് ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം ആക്രമണം നടത്തിയത്. മാങ്ങാടൻ അബൂബക്കർ ഹാജിയാണ് ആക്രമിക്കപ്പെട്ടത്. ബഹളം കേട്ട് പരിസര വാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു.
ബുധനാഴ്ച രാത്രി എട്ടരയ്ക്ക് നിലാമുറ്റം പള്ളിയിൽ നിന്നു നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടായത്. ബൈത്തുറഹ്‌മ റോഡിൽ വച്ച് അക്രമികൾ ബൈക്കിലെത്തി അബൂബക്കർ ഹാജിയുടെ കണ്ണിൽ മുളകു പൊടി വിതറുകയായിരുന്നു. ഹെൽമറ്റും മാസ്കും ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ല.
അബൂബക്കർ ഹാജി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ