ചെങ്ങന്നൂരില്‍ കിണറില്‍ കുടുങ്ങിയ ആള്‍ മരിച്ചു

പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
കിണറ്റില്‍ വീണ ആളെ കരയ്‌ക്കെത്തിക്കുന്നതിന്റെ ടെലിവിഷന്‍ ദൃശ്യം
കിണറ്റില്‍ വീണ ആളെ കരയ്‌ക്കെത്തിക്കുന്നതിന്റെ ടെലിവിഷന്‍ ദൃശ്യം

പത്തനംതിട്ട: ചെങ്ങന്നൂരില്‍ കിണറ്റില്‍ അകപ്പെട്ട വയോധികന്‍ മരിച്ചു. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

രാത്രി എട്ടരയോടെയാണ് അബോധാവസ്ഥയില്‍ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു. 

ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു.തുടര്‍ന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com