മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം: പ്രതി ഒഡീഷയില്‍ പിടിയില്‍

തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ, ദീപാങ്കര്‍ ബസുമ്മ എന്നീ ആസാം സ്വദേശികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
കൊല്ലപ്പെട്ട മോഹന്‍തോയും ദീപാങ്കറും/ എക്സ്പ്രസ്
കൊല്ലപ്പെട്ട മോഹന്‍തോയും ദീപാങ്കറും/ എക്സ്പ്രസ്

കൊച്ചി: മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. പ്രതിയായ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നീ ആസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

കൊല്ലപ്പെട്ട മോഹന്‍തോ, ദീപാങ്കര്‍ ബസുമ്മ എന്നിവരും പ്രതി ഗോപാല്‍ മാലിക്കും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com