സിജെഎമ്മിനെതിരെ അഭിഭാഷകരുടെ അസഭ്യ മുദ്രവാക്യം; ബാർ കൗൺസിൽ അന്വേഷിക്കും 

സിമിതി ഏഴ് ദിവസത്തിനകം റിപ്പോർട്ട് ബാർ കൗൺസിലിന് സമർപ്പിക്കും
മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കോട്ടയം: സിജെഎമ്മിനെതിരായ അഭിഭാഷക പ്രതിഷേധം ബാർ കൗൺസിൽ അന്വേഷിക്കും. ഇതിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ചു. കോട്ടയം കോടതി സന്ദർശിച്ച ശേഷം സിമിതി ഏഴ് ദിവസത്തിനകം റിപ്പോർട്ട് ബാർ കൗൺസിലിന് സമർപ്പിക്കും. 

ഇന്നലെ ചേർന്ന ബാർ കൗൺസിൽ യോഗമാണ് അന്വേഷണത്തിന് ഉപസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. അഡ്വ. കെപി ജയചന്ദ്രൻ കൺവീനറായ സമിതി അഭിഭാഷകർ പ്രതിഷേധിച്ച കോട്ടയത്തെ കോടതി സന്ദർശിക്കും. അഭിഭാഷകനായ എംപി നവാബിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തതിനാണ് അഭിഭാഷകർ വനിതാ മജിസ്ട്രേറ്റിനെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

2013ൽ തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മണർകാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകൾ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്നു തെളിഞ്ഞതോടെയായിയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമർപ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകർക്കു കഴിയില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com