'മറ്റവരെ സഹായിക്കണം എന്ന മനസ്സിന്റെ ഭാഗമാണ് അതൊക്കെ';  വിദ്വേഷ പരാതിയിൽ എംവി ​ഗോവിന്ദന് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്

ഗോവിന്ദന്‍ ഒരു തരത്തിലുള്ള വിദ്വേഷ പ്രചാരണവും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു
എംവി ഗോവിന്ദന്‍, പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌
എംവി ഗോവിന്ദന്‍, പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ വിദ്വേഷ പരാതിയിൽ മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. ​ഗോവിന്ദനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കോൺ​ഗ്രസിനെ പരിഹസിച്ചു. മറ്റവരെ സഹായിക്കണം എന്ന മനസ്സിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഗോവിന്ദന്‍ ഒരു തരത്തിലുള്ള വിദ്വേഷ പ്രചാരണവും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് കെപിസിസി പരാതി നൽകിയത്. 

കേരളജനത ഒന്നടങ്കം പലസ്തീന്‍ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍ നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനനിലപാട് സ്വീകരിക്കണമെന്നായിരുന്നു കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ എം വി ഗോവിന്ദൻ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com