തിരുവനന്തപുരത്ത് വീണ്ടും ലൈംഗികാതിക്രമം, ‌മരുന്ന് വാങ്ങി മടങ്ങിയ സ്ത്രീയെ ആക്രമിച്ച് അ‍ജ്ഞാതൻ; തിരിഞ്ഞുനോക്കാതെ പൊലീസ് 

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് സംഭവം. മരുന്ന് വാങ്ങാൻ പുറത്തുപോയി മടങ്ങവേ തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. 

മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ ജംഗഷ്നിൽ നിന്നും അ‍ജ്ഞാതൻ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ വണ്ടി തടഞ്ഞുനിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞപ്പോൾ മകൾ പേട്ട പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മേൽവിലാസം ചോദിച്ചതല്ലാതെ പൊലീസ് മറ്റ് സഹായമൊന്നും നൽകിയില്ല. ഇതോടെ പരാതിക്കാരി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

ആക്രമണം നടന്ന് നിമിഷങ്ങൾക്കകം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു. സംഭവം അറിയിച്ച് ഒരുമണിക്കൂർ കഴിഞ്ഞ് പൊലീസ് വിളിച്ച് സ്റ്റേഷനിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടെന്നും ഇവർ പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ‌അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com