ചികിത്സാപിഴവു മൂലം തലച്ചോറിന് ക്ഷതമേറ്റു; വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്
ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു
ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചുപ്രതീകാത്മക ചിത്രം

കോഴിക്കോട്: ചികിത്സാപിഴവു മൂലം ഗുരുതരാവസ്ഥയിലായി എന്ന് ആരോപണമുയര്‍ന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടി കഴിഞ്ഞ നാലുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി ഉയര്‍ന്നത്. പ്രസവസമയത്ത് ശ്വാസം കിട്ടാതെ കുഞ്ഞിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചിരുന്നു.

ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു
കാലവര്‍ഷം മെയ് പകുതിയോടെ, 'ലാ നിന' വരുന്നു; അതിശക്തമായ മഴയ്ക്ക് സാധ്യത

പ്രസവവേദനയുമായെത്തിയ യുവതിയെ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ്, കുഞ്ഞ് പുറത്തേക്ക് വരാതിരിക്കാനായി അടിവസ്ത്രം വലിച്ചു കെട്ടി താമരശ്ശേരി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com