'വനം വകുപ്പില്‍ ജോലി, കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാം'; സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 10ലക്ഷം രൂപ തട്ടി; പ്രതി പിടിയില്‍

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു
വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്
വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്പ്രതീകാത്മക ചിത്രം

തൃശൂര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി വേലായുധന്‍ മകന്‍ പ്രബിന്‍ (34) ആണ് അറസ്റ്റിലായത്.

വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വനം വകുപ്പിന്റെ വ്യാജരേഖകളുമായി യൂണിഫോം ധരിച്ചാണ് ഇയാള്‍ ആളുകളെ സമീപിച്ചിരുന്നത്. വാളയാര്‍ റെയ്ഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങള്‍ക്കായി തൃശ്ശൂര്‍ കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാമെന്നുമാണ് ഇയാള്‍ ധരിപ്പിച്ചിരുന്നത്. പലതവണകളിലായി ആളുകളില്‍ നിന്ന് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ പ്രതി വാങ്ങിയിട്ടുണ്ട്.

ജോലിയില്‍ ചേരേണ്ട ദിവസങ്ങള്‍ മാറ്റി മാറ്റി പറഞ്ഞപ്പോള്‍ സംശയം തോന്നിയ ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍; ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com