പല്ലുകള്‍ നഷ്ടപ്പെട്ടു, മുള്ളന്‍കൊല്ലിയെ വിറപ്പിച്ച കടുവയ്ക്ക് തൃശൂരില്‍ വിശ്രമം- വീഡിയോ

പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു
മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവ കൂട്ടില്‍
മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവ കൂട്ടില്‍വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on

തൃശൂര്‍: വയനാട് മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ തീരുമാനിച്ചത്.

തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയിരുന്നത്. രണ്ടരമാസമായി ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയെയാണ് മൃഗശാലയിലേക്ക് കൊണ്ടുവന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന് മറ്റൊരു കടുവയുമായി കടിപിടി കൂടുന്നതിനിടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കടുവ വനമൂലികയിലെ കൂട്ടില്‍ വീണത്.

കുപ്പാടിയിലെ പരിചരണ കേന്ദ്രത്തില്‍ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഇന്ന് രാവിലെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ തൃശൂരില്‍ എത്തിച്ചതെന്ന് മൃഗശാല സൂപ്രണ്ട് അനില്‍ പറഞ്ഞു കടുവയെ കൊറന്റൈനില്‍ പാര്‍പ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും.ഇതിന് ശേഷമായിരിക്കും തുടര്‍നടപടികളെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.

മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവ കൂട്ടില്‍
എസ്എസ്എല്‍സി എഴുതുന്നത് 4,27,105 വിദ്യാര്‍ഥികള്‍; 2,971 പരീക്ഷാകേന്ദ്രങ്ങള്‍; കൂടുതല്‍ പേര്‍ തിരൂരങ്ങാടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com