തിരുവനന്തപുരം: സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസിൽ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബർ കേസുകളുടെ മേൽനോട്ടവും ഗവേഷണവും സൈബർ ഡിവിഷന്റെ ചുമതലയായിരിക്കും.
ഐജി, രണ്ട് എസ്പിമാർ, രണ്ട് ഡിവൈഎസ്പിമാർ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും സംഘത്തിലുണ്ടാകും.
എല്ലാ സൈബർ കുറ്റകൃത്യങ്ങളും ഇനി മുതൽ ഈ ഡിവിഷനായിരിക്കും അന്വേഷിക്കുക. പുതിയ ഡിവിഷൻ വരുന്നതോടെ സൈബർ സ്റ്റേഷനുകൾ സൈബർ ഡിവിഷനിലേക്ക് മാറ്റും.
പല രീതിയിലുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പരാതി നൽകിയിട്ടും പലതിലും നടപടികൾ ഉണ്ടാകുന്നില്ല. വിദഗ്ധ ജീവനക്കാരില്ലാത്തതും വെല്ലുവിളിയായിരിക്കെയാണ് നിർണായക തീരുമാനം കേരള പൊലീസ് എടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ