ദൈവശിക്ഷയുടെ കഥയും കറയും

jisa_jose
jisa_jose

ബൈബിളിലെ സോദോം ഗോമോറ നഗരങ്ങളുടേയും ലോത്തിന്റേയും കഥയിൽനിന്നു സാറാ ജോസഫ് മെനഞ്ഞെടുത്തിരിക്കുന്ന ‘കറ’യ്ക്ക് കാലികമായ അനുഭവപരിസരങ്ങളോടുള്ള അടുപ്പമാണ് അതിശയിപ്പിക്കുക. നൂറ്റാണ്ടുകൾക്കു മുന്‍പെഴുതപ്പെട്ടതെങ്കിലും അതിനെ സമകാലിക ജീവിത സാഹചര്യങ്ങളോടു ചേർത്തുവെയ്ക്കുന്നതിലെ കൗശലം അസാധാരണമാണ്. ദൈവത്തിന്റെ കല്പനകൾ നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ നീതികേടുകളും നീതിമാനെന്നു വാഴ്ത്തപ്പെടുന്ന ലോത്തിന്റെ ധാർമ്മിക പ്രതിസന്ധികളും കറയിൽ കേന്ദ്രപ്രമേയമായി വരുന്നു. അബ്രഹാമും ലോത്തും വിചാരണ ചെയ്യപ്പെടുന്നതും വിധിക്കപ്പെടുന്നതും അവരോട് ഏറ്റവും ചേർന്നുനിൽക്കുന്ന സ്ത്രീകളിലൂടെയാണ്.

ആത്മാവ് കെട്ടുപോയ, വിഷമയമായ സമ്പത്തുള്ള, അക്രമത്തിന്റെ ഭാഷ സംസാരിക്കുന്ന സോദോം നഗരം. റോഷോം ചെടിയുടെ കറയിൽനിന്നൂറുന്ന ലഹരിയുടെ അടിമകളായ ജനതയെ തീയും ഗന്ധകവും വർഷിച്ച് ഇല്ലാതാക്കിയ ദൈവശിക്ഷയുടെ കഥയ്ക്ക് ജീവിതസ്പർശിയായ പുനരാഖ്യാനമാണ് സാറാ ജോസഫ് നടത്തിയിരിക്കുന്നത്.

അതിനൊപ്പം ഇതു യാത്രകളുടേയും പുസ്തകമാണ്.

അബ്രഹാമിന്റെ ദൈവം നൽകുന്ന കല്പനകൾക്കനുസരിച്ചുള്ള പ്രയാണങ്ങൾ... കാർകെമിഷ്, അല്ലെപ്പോ, കാദേശ്... ദമാസ്‌കസ്, ഈജിപ്ത്, കാനാൻ, മരുഭൂമികൾ... ബൈബിളിലെ ഭൂമികകളിലൂടെ, അതിന്റെ സംസ്കാരത്തിലൂടെ, ഭൂമിശാസ്ത്ര സവിശേഷതകളിലൂടെയുള്ള യാത്രകൾ. ലോത്തും പെണ്‍മക്കളും അതിജീവനത്തിനായി നടത്തുന്ന യാത്രകളുമുണ്ട്.

കാവ്യാത്മകവും സാന്ദ്രവുമായ ഭാഷയിലൂടെ, അതിസുന്ദരമായ ആഖ്യാനശൈലിയിലൂടെ കറ പുരണ്ട ജീവിതങ്ങൾ, നീതിയ്ക്കു പിന്നിലെ അനീതികൾ വെളിപ്പെടുത്തുകയാണ് ‘കറ.’

ഈ ലേഖനം കൂടി വായിക്കാം
കവിതയുടെ രുചിഭേദങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com